തിരുവനന്തപുരം: മറ്റൊരാളുടെ ചെരിപ്പിട്ട് വീട്ടിലെത്തിയതിനു ശാസിച്ച അച്ഛനെ കൊല്ലാൻ പതിനഞ്ചുകാരനായ മകന്റെ ശ്രമം. പൊലീസെത്തിയപ്പോൾ ആത്മഹത്യാ ശ്രമം. ഇരുവരും പരുക്കുകളോടെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ.
തിരുവനന്തപുരം പോത്തൻകോട്ടാണ് സംഭവം. മകനെ ശാസിച്ച ശേഷം കിടക്കുകയായിരുന്ന വൃക്ക രോഗിയായ അച്ഛന്റെ മുഖത്ത് മകൻ മുളകുപൊടി കലക്കിയ വെള്ളമൊഴിക്കുകയായിരുന്നു. സഹായത്തിന് കൂട്ടുകാരനും.
തുടർന്ന് മൂർച്ചയുള്ള ആയുധം കൊണ്ട് തലയിൽ തുരുതുരെ കുത്തി. അമ്മ ഈ സമയം ജോലിക്കു പോയിരിക്കുകയായിരുന്നു.
അച്ഛൻ കുതറിമാറി പുറത്തിറങ്ങി കതകടച്ച് കയർ കൊണ്ട് കെട്ടി. ഇതിനിടെ കൂട്ടുകാരനെ മകൻ രക്ഷപെടുത്തി പുറത്താക്കി. പൊലീസ് വരുന്നതു കണ്ട് ജനാലക്കമ്പിയിൽ തൂങ്ങി മരിക്കാനായിരുന്നു ശ്രമം. കതക് ചവിട്ടിപ്പൊളിച്ചാണ് പൊലീസ് അകത്തു കയറിയത്.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment