തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വോട്ടു പിടിക്കാന്‍ പള്ളി വികാരിയുടെ പേരില്‍ വ്യാജ പ്രചരണം. തൃശ്ശൂര്‍ പുതുക്കാട് പള്ളി വികാരി ഫാ. പോള്‍ തേക്കാനത്തിന്റെ പേരിലാണ് ബിജെപിക്കാര്‍ വീഡിയോ പ്രചരിപ്പിച്ചത്. സംഭവത്തില്‍ വൈദികന് പുതുക്കാട് പോലീസിനും സൈബര്‍ സെല്ലിനും പരാതി നല്കി.
പുതുക്കാടിന്റെ വികസനവുമായി ബന്ധപ്പെട്ട് ഡിസംബര്‍ ആദ്യവാരം പ്രജ്യോതി കോളേജില്‍ നടന്ന യോഗത്തില്‍ ഫാ. പോള്‍ തേക്കാനത്ത് നടത്തിയ പ്രസംഗത്തില്‍ നിന്നും ഒരു വാചകം മാത്രം എഡിറ്റ് ചെയ്താണ് ബിജെപി ക്കാര് വോട്ടു പിടിക്കാന്‍ ലക്ഷ്യമിട്ട് പ്രചരിപ്പിച്ചതെന്ന് വൈദികന് പറഞ്ഞു.
കോഫി വിത്ത് സുരേഷ് ഗോപി എന്ന പേരില്‍ സംഘടിപ്പിച്ച യോഗത്തില്‍ രാഷ്ട്രീയമില്ല എന്നു പറഞ്ഞാണ് പുതുക്കാട് പള്ളി വികാരിയെയും ക്ഷണിച്ചത്. സംഭവത്തില്‍ പോലീസ് സൈബര്‍ സെല്ലിന് പരാതി നല്‍കിയതായി ഫാ. പോള്‍ തേക്കാനത്ത് പറഞ്ഞു. ബിജെപിക്കാര്‍ രാഷ്ട്രീയമായ ലക്ഷ്യത്തോടെ വികാരിയച്ചനെ ബലിയാടാക്കിയതാണെന്ന് ഇടവക ട്രസ്റ്റി ജോസ് ആന്റോ തോമസ് പറഞ്ഞു. ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച പരിപാടിയുടെ രാഷ്ട്രീയ ലക്ഷ്യം വൈദികര്‍ ഉള്‍പ്പെടെ അന്ന് പരിപാടിയില്‍ പങ്കെടുത്ത പലര്‍ക്കും അറിയില്ലായിരുന്നു. വീഡിയോ കണ്ട് പലരും വിളിച്ചപ്പോഴാണ് ഫാ പോള്‍ തേക്കാനത്ത് സംഭവം അറിഞ്ഞത്.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment