ഭാര്യയുടെ മുന്നില്‍ വെച്ച് സുവിശേഷ പ്രവര്ത്തകന് ക്രൂരമര്‍ദനം. കോട്ടയം മുട്ടുചിറ സ്വദേശി പാസ്റ്റര്‍ സിപി സണ്ണിക്ക് നേരെയായിരുന്നു ആക്രമണം. മാര്‍ച്ച് മൂന്നിന് ബീഹാറിലെ ജാമുയി ജില്ലയിലാണ് വെച്ചാണ് സംഭവം. നിരവധി പേര് ചേര്‍ന്ന് ഗ്രാമത്തിലൂടെ നടത്തുകയും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
മര്‍ദ്ദനത്തിന് പുറമെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു. ഭാര്യ കൊച്ചുറാണി പോളിന്റെ മുന്നില്‍ വെച്ചായിരുന്നു ആക്രമണം. മര്‍ദ്ദനത്തിന്റെ ദൃശ്ങ്ങള്‍ ആക്രമി സംഘം തന്നെയാണ് ഫോണില്‍ ചിത്രീകരിച്ചത്. അടിയേറ്റ് നിലത്തു വീണ സണ്ണിയെ നിലത്തിട്ട് ചവിട്ടുന്നതും വീഡിയോയില്‍ കാണാം.
ആക്രമണം തടയാനായി ഭാര്യ അപേക്ഷിച്ചെങ്കിലും യുവാക്കള്‍ തയ്യാറായില്ല. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ബീഹാറില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തി വരികയാണ് സണ്ണി. തന്നെ ആക്രമിച്ചവരില്‍ 300 ഓളം പേരുണ്ടെന്ന് സണ്ണി പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണത്തില്‍ സണ്ണിക്ക് കഴുത്തിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റ സണ്ണി ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. ഞരമ്പുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചെന്നും ജീവനും കൊണ്ടാണ് കേരളത്തിലേക്ക് ഓടിയതെന്നും സിപി സണ്ണി പറഞ്ഞു.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment