ഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ പതാകയുള്ള കപ്പലിലെ ജീവനക്കാരിയായ ഡെക്ക് കേഡറ്റ് ആന്‍ ടെസ്സ ജോസഫ് വ്യാഴാഴ്ച കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയതായി സര്‍ക്കാര്‍ അറിയിച്ചു.
എംഎസ്സി ഏരീസ് എന്ന കണ്ടെയ്നര്‍ കപ്പലിലെ ഇന്ത്യന്‍ ക്രൂ അംഗങ്ങളില്‍ ഒരാളായ കേരളത്തിലെ തൃശ്ശൂരില്‍ നിന്നുള്ള ഇന്ത്യന്‍ ഡെക്ക് കേഡറ്റ് ആന്‍ ടെസ്സ ജോസഫ് തിരികെ നാട്ടിലെത്തിയതായി പ്രസ്താവനയില്‍ അറിയിച്ചു. ടെഹ്റാനിലെ ഇന്ത്യന്‍ മിഷന്റെയും ഇറാന് സര്‍ക്കാരിന്റെയും യോജിച്ച ശ്രമങ്ങളെ തുടര്‍ന്നാണ് ആന്‍ ടെസ്സ ജോസഫിന് നാട്ടിലെത്താന്‍ സാധിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ ആന്‍ ടെസ്സ ജോസഫിനെ കൊച്ചിന് റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ സ്വീകരിച്ചു.
കഴിഞ്ഞയാഴ്ച ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാന് സൈന്യം പിടികൂടിയ എംഎസ്സി ഏരീസ് എന്ന കണ്ടെയ്നര്‍ കപ്പലില്‍ ഉണ്ടായിരുന്ന 17 ഇന്ത്യന്‍ പൗരന്മാരില് ആന്‍ ടെസ്സ ജോസഫും ഉണ്ടായിരുന്നു. കണ്ടെയ്നര്‍ കപ്പലിലെ ശേഷിക്കുന്ന 16 ഇന്ത്യന്‍ ക്രൂ അംഗങ്ങളുമായി ടെഹ്റാനിലെ ഇന്ത്യന്‍ മിഷന് ബന്ധം തുടരുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ജീവനക്കാരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇന്ത്യയിലെ കുടുംബാംഗങ്ങളുമായി സമ്പര്‍ക്കത്തിലാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എംഎസ്സി ഏരീസിലെ ശേഷിക്കുന്ന ക്രൂ അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ ഇന്ത്യന്‍ മിഷന് ഇറാനിയന്‍ അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. നേരത്തെ, വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ ഇറാന് വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുള്ളാഹിയാനുമായി ഇക്കാര്യം സംസാരിച്ചിരുന്നതായി പ്രസ്താവനയില്‍ പറയുന്നു. കണ്ടെയ്നര്‍ കപ്പലിലുണ്ടായിരുന്ന 17 ഇന്ത്യന്‍ പൗരന്മാരും സുരക്ഷിതരാണെന്ന് ചൊവ്വാഴ്ച ഇന്ത്യയിലെ ഇറാന് അംബാസഡര്‍ ഇറാജ് ഇലാഹി ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു . പേര്‍ഷ്യന്‍ ഗള്‍ഫിലെ കാലാവസ്ഥ നല്ലതല്ലെന്നും കാലാവസ്ഥ തെളിഞ്ഞാല്‍ കപ്പലിലുള്ള ഇന്ത്യക്കാരെ നാട്ടിലേക്ക് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന് 300-ലധികം മിസൈലുകളും ഡ്രോണുകളും ഇസ്രായേലിന് തൊടുത്തുവിട്ടതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഏപ്രില്‍ 13 ന് ഇസ്രായേല്‍ പതാക ഉയര്‍ത്തിയ കപ്പല്‍ ഇറാന് പിടിച്ചെടുത്തത്.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment