വാഷിങ്ങ്ടണ്‍: വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെ ബെന്നിംഗ്ടണിനടുത്തുള്ള ഡെഡ് എന്‍ഡ് റോഡിലെ നിര്‍ത്തിയിട്ട കാറിലാണ് സംഭവം. സ്കൂളിലെ അധ്യാപിക 45കാരിയായ എറിന് വാര്‍ഡിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിയായ 17കാരനാണ് പീഡനത്തിനിരയായത്. റോഡില്‍ സംശയാസ്പദമായ വാഹനം പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അധ്യാപിക പിടിയിലാത്.
പൊലീസ് പരിശോധനക്കെത്തിയതോടെ അധ്യാപികക്കൊപ്പം പിന്‍സീറ്റിലായിരുന്ന കുട്ടി ഡ്രൈവര്‍ സീറ്റിലേക്ക് ചാടി ഓടി രക്ഷപ്പെട്ടു. എന്നാല്‍, ഒരു മണിക്കൂറിലേറെ കഴിഞ്ഞ് കുട്ടിയെ വഴിയരികില്‍ കണ്ടെത്തി. അധ്യാപിക കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. 17 വയസ്സുള്ള കുട്ടി താന്‍ ജോലി ചെയ്തിരുന്ന ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിയാണെന്നും അവര്‍ പൊലീസിന് മൊഴി നല്കി.
അപകടത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിക്ക് വൈദ്യസഹായവും കൗണ്‍സലിങ്ങും നല്‍കിയതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. അധ്യാപികയെ സ്കൂളില്‍ നിന്ന് പുറത്താക്കിയതായും അധികൃതര്‍ അറിയിച്ചു. നേരത്തെ,ന്യൂജേഴ്സിയിലെ ഒരു അധ്യാപിക, ഒന്നിലധികം തവണ തന്റെ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായിരുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment