യുട്യൂബര്‍ ദമ്പതികള്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. ഗാര്‍വിറ്റ് (25), നന്ദിനി (22) എന്നിവരാണ് മരിച്ചത്. ഷൂട്ടിങുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരും ജീവനൊടുക്കിയത്.
ഇവര്‍ ഹരിയാനയിലെ ബഹാദുര്‍ഗഡിലെ ഒരു ഫ്ലാറ്റില്‍ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. യൂട്യൂബിലും ഫേസ്ബുക്കിലും റീല്‍സ് അടക്കം പങ്കുവെയ്ക്കാറുള്ള ഇരുവര്‍ക്കും ഏറെ ഫോളോവേഴ്സ് ഉണ്ടായിരുന്നു. അടുത്തിടെ ഡെറാഡൂണില്‍ നിന്ന് ബഹദൂര്ഗഡിലെത്തിയ ഇവര്‍ അഞ്ച് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഫ്ലാറ്റില്‍ താമസിക്കുകയായിരുന്നു.
സംഭവദിവസം ഷൂട്ടിങ്ങിന് ശേഷം ഗര്വിത്തും നന്ദിനിയും വീട്ടില്‍ എത്താന്‍ വൈകിയിരുന്നു. ഇതിനെ ചൊല്ലി ഇരുവര്‍ക്കും ഇടയില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് രാവിലെ ആറ് മണിയോടെ ഇവര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു. ബഹാദുര്‍ഗഡിലെ റൂഹില്‍ റസിഡന്‍സിയിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. ഇവരുടെ മൃതദേഹങ്ങള്‍ പൊലീസ് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. പോലീസ് സംഭവത്തെക്കുറിച്ച് വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കേസില്‍ തുടര്‍നടപടി. സംഭവസ്ഥലത്ത് നിന്ന് ഫോറന്‍സിക് സംഘം തെളിവുകള്‍ ശേഖരിക്കും. കെട്ടിടത്തിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment