ബെംഗളൂരുവില്‍ മലയാളി യുവാവിനെ ലിവ് ഇന്‍ പങ്കാളിയായ യുവതി കുത്തിക്കൊന്നു. സംഭവത്തില്‍ കര്‍ണാടകയിലെ ബെലഗാവിയില്‍ നിന്നുളള രേണുക (34) യെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്നര വര്‍ഷമായി ഇവര്‍ മലയാളിയായ ജാവേദ് എന്ന യുവാവുമായി ലിവിങ് ടുഗദര്‍ ബന്ധത്തിലായിരുന്നു.
പേയിംഗ് ഗസ്റ്റായും, ലോഡ്ജുകളിലും, വാടക വീടുകളിലുമായാണ് ദമ്പതികള്‍
താമസിച്ചിരുന്നത്. എന്നാല്‍ പതിവായുളള തര്‍ക്കങ്ങള്‍ അവരുടെ ബന്ധം
വഷളാക്കി. ചൊവ്വാഴ്ച്ച, വാക്കുതര്‍ക്കം രൂക്ഷമായപ്പോള്‍ രേണുക ജാവേദിന്റെ
നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിലവിളി കേട്ട്
ഫ്ളാറ്റിലേക്ക് ഓടിയെത്തിയ അയല്‍വാസികള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന
ജാവേദിനെയും അതിനടുത്ത് രേണുക ഇരിക്കുന്നതായുമാണ് കണ്ടത്. അയല്‍വാസികള്‍
ജാവേദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണപ്പെട്ടതായി
അറിയിക്കുകയായിരുന്നു.
കുറ്റം സമ്മതിച്ച രേണുകയെ ഹുളിമാവ് പോലീസ് അറസ്റ്റ് ചെയ്തു.
'അവര്‍ സര്‍വീസ് അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. ശനിയാഴ്ച്ച
വന്ന് മൂന്ന് ദിവസത്തേക്ക് മുറിയെടുത്തു. പിന്നീട് രണ്ടു ദിവസത്തേക്ക് കൂടി
നീട്ടിയെടുത്തു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. തുടര്‍ന്ന് യുവതിയെ
മുറിയില്‍ പൂട്ടിയിട്ട് പോലീസില്‍ അറിയിച്ചു' ദമ്പതികളുടെ അയല്‍വാസികളില്‍
ഒരാള്‍ പറഞ്ഞു.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment