കോട്ടയം: പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അകലക്കുന്നം ഞണ്ടുപാറ കുടിലിപ്പറന്പിൽ ജെയ്സൻ(45) ഭാര്യ മരീന, ഇവരുടെ മക്കളായ ജെറാൾഡ്(നാല്), ജെറീന(രണ്ട്) ഒരു വയസില്‍ താഴെ പ്രായമുള്ള ജെറിൽ എന്നിവരാണ് മരിച്ചത്.വീടിനുള്ളിൽ കട്ടിലിൽ വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം.
ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ജെയ്സണ്‍ ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ജെയ്സന്റെ മൃതദേഹം കണ്ടെത്തിയത്.
സമീപത്തുതന്നെ കട്ടിലില്‍ രക്തം വാര്‍ന്ന നിലയിലാണ് മറ്റ് നാല് പേരുടെയും മൃതദേഹം ഉണ്ടായിരുന്നത്. ഇവരെ അടിച്ച് കൊലപ്പെടുത്തിയെന്നാണ് സുചന.
ക്രൂരതയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. പാലാ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
പൂവരണിയില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇവര്‍. റബര്‍ ഫാക്ടറിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു ജെയ്സണ്‍
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
യുദ്ധം യുഗാന്ത്യത്തിന്റെ അടയാളം, കര്‍ത്താവിന്റെ രണ്ടാം വരവ് തൊട്ടരികെ ബ്ര.ഷിബു കിഴക്കേക്കുറ്റ്
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
Comment