ഹാപൂര്‍: 23കാരി ഗര്‍ഭിണിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച അമ്മയും സഹോദരനും കസ്റ്റഡിയില്‍. ഉത്തര്‍പ്രദേശ് ഹാപൂരിലെ നവാദ ഖുര്‍ദ് ഗ്രാമത്തിലാണ് സംഭവം. 70 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ ചികിത്സയിലാണ്.
അവിവാഹിതയായ യുവതിക്ക് അതേ ഗ്രാമത്തിലെ യുവാവുമായി ബന്ധമുണ്ടായിരുന്നു. അങ്ങിനെ അവള് ഗര്‍ഭിണിയായി. ഇതറിഞ്ഞ വീട്ടുകാര്‍ രോഷാകുലരായി.വ്യാഴാഴ്ച യുവതിയുടെ സഹോദരനും ചേര്‍ന്ന് അടുത്തുള്ള വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
അമ്മയ്ക്കും സഹോദരനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അഡീഷണല്‍ പൊലിസ് സൂപ്രണ്ട് (ഹാപൂര്‍) രാജ്കുമാര് അഗര്‍വാള്‍ പറഞ്ഞു.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment