ലക്നൗ: ഭൂമിയെചൊല്ലിയുള്ള തര്‍ക്കം മൂര്‍ച്ഛിച്ച് ആറുപേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍ പ്രദേശിലെ ദിയോറിയയിലാണ് സംഭവം. ഒട്ടനവധിപേര്‍ക്ക് പരിക്കേറ്റു. ദിയോറിയ ജില്ലയിലെ രുദ്രാപൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ഫത്തേഹ്പൂര് ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം. ഏറെ നാളായുള്ള ഭൂമിതര്‍ക്കമാണ് ഇരുകൂട്ടരും തമ്മിലുള്ള വെടിവയ്പ്പിലും സംഘര്‍ഷത്തിലും കലാശിച്ചത്.
രാവിലെ ഏഴുമണിയോടെയാണ് സംഘര്‍ഷമുണ്ടായതെന്ന് പൊലീസ് പറയുന്നു. തോക്കുകളും മൂര്‍ച്ചയേറിയ ആയുധങ്ങളുമായി ഇരുവിഭാഗങ്ങളും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരു മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും ഉള്‍പ്പെടുന്നു. ഗ്രാമത്തില്‍ ഏറെ നാളായി ഭൂമിയെ ചൊല്ലി തര്‍ക്കം നിലനില്ക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ജില്ലാ പഞ്ചായത്തംഗമായിരുന്ന പ്രേം യാദവാണ് ആദ്യം മര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. പിന്നാലെ എതിര് ചേരിയിലെ സത്യ പ്രകാശ് ദൂബെ എന്നയാളെ മറുവിഭാഗം ആക്രമിച്ചു തല്ലിക്കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് കനത്ത പൊലീസ് സുരക്ഷ സ്ഥലത്ത് ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment