ചെന്നൈ: ഇരു കൈകളിലും ഡ്രിപ്പിട്ട് രക്തം ഒഴുക്കി കളഞ്ഞ് യുവ ഡോക്ടര്‍ ജീവനൊടുക്കി. ആള്‍വാര്‍പേട്ട് സ്വദേശിയും മദ്രാസ് മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ യു കാര്‍ത്തി (42)യാണ് മരിച്ചത്. ഡോക്ടറുടെ മരണത്തിന്റെ ഞെട്ടലിലാണ് ചെന്നൈ മെഡിക്കല്‍ കോളേജും ബന്ധുക്കളും.
ഗ്യാസ്ട്രോഎന്‍ട്രോളജി വകുപ്പിലായിരുന്നു കാര്‍ത്തി ജോലി ചെയ്തിരുന്നത്. അവിവാഹിതനായ കാര്‍ത്തി കഴിഞ്ഞ 13 വര്‍ഷമായി ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ടിടികെ റോഡിലെ അപാര്‍ട്ട്മെന്റിലായിരുന്നു താമസിച്ചിരുന്നത്.തിങ്കളാഴ്ച രാത്രി മുതല്‍ കാര്‍ത്തിയെ ഫോണില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ബന്ധുക്കളാണ് സുഹൃത്തുക്കളെ വിവരം അറിയിച്ചത്. വീട്ടിലെത്തിയ മറ്റൊരു ഡോക്ടറാണ് വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വരുന്ന വിവരവും തുറന്ന് കിടക്കുന്ന വീട്ടിനുള്ളില്‍ കാര്‍ത്തിയുടെ മൃതദേഹം കണ്ട വിവരവും പോലീസിനെയും ബന്ധുക്കളേയും അറിയിച്ചത്. കൈകളിലൂടെ രക്തമൊഴുകിയ നിലയില്‍ അഴുകി തുടങ്ങിയ അവസ്ഥയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.ഓഗസ്റ്റ് 19ന് യുവ ഡോക്ടര്‍ ജീവനൊടുക്കിയിരിക്കാമെന്ന നിരീക്ഷണമാണ് പൊലീസിനുള്ളത്. മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് വിശദമാക്കുന്ന ഒരു കുറിപ്പും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment