ബലാത്സംഗം, പ്രതിയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്തു

22 April, 2024

മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. ഒരു മാസത്തോളം സ്ത്രീയെ ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച്  പ്രതിയുടെ വീട് ഞായറാഴ്ച ഉദ്യോഗസ്ഥര്‍ തകര്‍ത്തു.

അയാന്‍ പഠാന്‍ തന്റെ അയല്‍വാസിയായ 23 കാരിയായ യുവതിയെ ബന്ദിയാക്കി ഒരു മാസത്തോളം പീഡിപ്പിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ കുറച്ചുകാലമായി പ്രണയത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

കൂലിപ്പണിക്കാരനായിരുന്ന അയാന്റെ കണ്ണ് യുവതിയുടെ അമ്മയുടെ പേരിലുള്ള സ്വത്തിലേക്കായിരുന്നുവെന്നാണ് ആരോപണം. അവര്‍ സ്വത്ത് കൈമാറാന്‍ വിസമ്മതിച്ചപ്പോള്‍ പ്രതി യുവതിയെ മര്‍ദിക്കുകയായിരുന്നു. ക്രൂര മര്‍ദ്ദനങ്ങള്‍ക്കാണ് യുവതി ഇരയായിരുന്നത്. ബലാല്‍ സംഘത്തിന് ശേഷം കണ്ണിലും വായിലും മുളകുപൊടി നിറക്അകുകയും വായ പശ ഉപയോഗിച്ച് ഒട്ടിക്കുകയും ചെയ്തിരുന്നു. ബന്ധുക്കളുടെ സഹായത്തോടെയാണ് ഇയാള്‍ യുവതിയെ പലതവണയായി ശാരീരികമായി പീഡിപ്പിച്ചിരുന്നത്.

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അയാനെ അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ ഭൂമിയിലാണ് അയന്റെ വീട് നിര്‍മിച്ചതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് പൊളിച്ചുമാറ്റിയതെന്നാണ് വിശദീകരണം.


Comment

Editor Pics

Related News

രാജീവ് ഗാന്ധി വധത്തെപ്പറ്റി ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു; നമിത് വര്‍മ്മ
രോഹിത് വെമുല ജീവനൊടുക്കിയത് ജാതി പുറത്തറിയുമെന്ന് ഭയന്ന്; കേസവസാനിപ്പിച്ച് പൊലീസ്
ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ രാജി; സര്‍വ്വേയില്‍ ഭൂരിപക്ഷം
കൊവാക്‌സില്‍ സുരക്ഷിതം, പാര്‍ശ്വഫലങ്ങളില്ല; ഭാരത് ബയോടെക്