തിങ്കളാഴ്ച 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തായ്വാനിലെ കിഴക്കന്‍ കൗണ്ടിയായ ഹുവാലിയനില്‍ ഉണ്ടായതായി ദ്വീപിന്റെ കാലാവസ്ഥാ ഭരണകൂടം അറിയിച്ചു. നാശനഷ്ടങ്ങള്‍ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തില്‍ തലസ്ഥാനമായ തായ്പേയില്‍ കെട്ടിടങ്ങള്‍ കുലുങ്ങി. 10 കിലോമീറ്റര്‍ (6.2 മൈല്‍) ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഈ മാസം ആദ്യം ഹുവാലിയനില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് 14 പേര് മരിച്ചിരുന്നു. അതിനുശേഷം നൂറുകണക്കിന് തുടര്‍ചലനങ്ങളും തായ്വാനിലുണ്ടായി.തായ്വാന് രണ്ട് ടെക്റ്റോണിക് പ്ലേറ്റുകളുടെ ജംഗ്ഷനു സമീപമാണ് സ്ഥിതിചെയ്യുന്നത്. ഇത് ഭൂകമ്പത്തിന് സാധ്യതയുള്ള മേഖലയാണ്.
2016ല്‍ തെക്കന്‍ തായ്വാനിലുണ്ടായ ഭൂകമ്പത്തില്‍ നൂറിലധികം പേര് മരിച്ചപ്പോള്‍ 1999ല്‍ റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 2000ത്തിലധികം പേര് കൊല്ലപ്പെട്ടിരുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment