ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി ജീവനക്കാരടക്കം സുരക്ഷിതര്‍

16 April, 2024

ഇറാന്‍ സൈന്യം പിടിച്ചെടുത്ത ഇസ്രായേലുമായി ബന്ധമുള്ള കണ്ടെയ്നര്‍ കപ്പലില്‍ ഉണ്ടായിരുന്ന 17 ഇന്ത്യന്‍ പൗരന്മാരും സുരക്ഷിതരാണെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ ഇറാജ് ഇലാഹി. കപ്പലിലെ ജീവനക്കാരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കപ്പല്‍ വിടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേര്‍ഷ്യന്‍ ഗള്‍ഫിലെ കാലാവസ്ഥ നല്ലതല്ലെന്നും കാലാവസ്ഥ തെളിഞ്ഞാല്‍ കപ്പലിലുള്ള ഇന്ത്യക്കാരെ നാട്ടിലേക്ക് അയക്കുമെന്നും ഇറാന്‍ പ്രതിനിധി അറിയിച്ചു.

ചരക്കുകപ്പലില്‍ ആകെ 25 ജീവനക്കാരാണ് ഉള്ളത്. ഇതില്‍ 17 പേരും ഇന്ത്യക്കാരാണ്. രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട്ടുകാരനായ പിവി ധനേഷ് എന്നിവരാണ് കപ്പലിലുള്ള മലയാളി ജീവനക്കാര്‍. വിദേശകാര്യ എസ് ജയശങ്കര്‍ ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയവുമായി ഒരു ഫോണ്‍ കോളില്‍ എംഎസ്സി ഏരീസിലെ 17 ഇന്ത്യന്‍ ക്രൂ അംഗങ്ങളുടെ അവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ഇക്കാര്യത്തില്‍ ഇറാനില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

കപ്പലിലെ ഇന്ത്യന്‍ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താന്‍ ഉടന്‍ തന്നെ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ദുള്ളാഹിയാന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് പറഞ്ഞു. ഏപ്രില്‍ ഒന്നിന് ദമാസ്‌കസിലെ കോണ്‍സുലേറ്റിന് നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയെന്ന് സംശയിക്കുന്നതിന്റെ പ്രതികാരമായാണ് നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ടുകൊണ്ട് ഇറാന്‍ ഇസ്രായേലിനെതിരെ ആദ്യത്തെ നേരിട്ടുള്ള ആക്രമണം ആരംഭിച്ചത്


Comment

Editor Pics

Related News

റഫയില്‍ ഇസ്രയേല്‍ വ്യോമാക്രമണം: 13 പേര്‍ കൊല്ലപ്പെട്ടു
വളര്‍ത്തു നായ ചത്തു; 12 കാരി തൂങ്ങിമരിച്ചു
സ്വവര്‍ഗമോഹികള്‍ക്ക് 15 വര്‍ഷം തടവ്, പുതിയ നിയമം പാസാക്കി ഇറാഖ്
സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെയ്പ്പ്; അന്‍മോല്‍ ബിഷ്ണോയിക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍