ഒന്നരവയസ്സുകാരിയെ ചോക്ലേറ്റ് കഴിച്ചതിനെ തുടര്‍ന്ന് രക്തം ഛര്‍ദ്ദിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ ഒരാളുടെ മൊഴി അനുസരിച്ച്, കുട്ടി കുടുംബത്തോടൊപ്പം പട്യാലയില്‍ അവരെ സന്ദര്‍ശിച്ചിരുന്നു. അവര്‍ മടങ്ങിയപ്പോള്‍ ബന്ധു അവള്‍ക്ക് ഒരു പെട്ടി ലഘുഭക്ഷണം സമ്മാനിച്ചു. അതില്‍ ചോക്ലേറ്റുകളും ഉണ്ടായിരുന്നു.
കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോഴും ചികിത്സയില്‍ തുടരുന്നു. പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിശോധനയില്‍ കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ചതിനെ തുടര്‍ന്നാണ് അസ്വസ്തത ഉണ്ടായതെന്ന് സ്ഥിരീകരിച്ചു.
പിന്നീട് സംഭവം സംസ്ഥാന ആരോഗ്യ വകുപ്പിനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സ്നാക്ക് ബോക്സ് വാങ്ങിയ കടയിലെത്തിയ പോലീസും ആരോഗ്യവകുപ്പും പരിശോധനയില്‍ കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. കടയില്‍ നിന്ന് കാലാവധി കഴിഞ്ഞ മറ്റു പലഹാരങ്ങളും പിടിച്ചെടുത്തു. ഈ വര്‍ഷം മാര്‍ച്ചില്‍ പഞ്ചാബിലെ പട്യാലയില്‍ 10 വയസുകാരി പിറന്നാള്‍ ദിനത്തില്‍ കേക്ക് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു. കുടുംബത്തിലെ മറ്റ് അംഗങ്ങളും രോഗബാധിതരായെങ്കിലും രക്ഷപ്പെട്ടിരുന്നു.
കുടുംബം സംസ്ഥാന ആരോഗ്യ വകുപ്പില്‍ നിന്ന് നടപടി തേടി. പിന്നീട് കേക്ക് ഓര്‍ഡര്‍ ചെയ്ത ബേക്കറി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും വ്യാജ പേരില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കണ്ടെത്തി. ഓര്‍ഡര്‍ ചെയ്ത കേക്ക് പഴകിയതാണെന്നും കണ്ടെത്തിയിരുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment