നവജാത ശിശുവിനെ കൊന്ന് കിണറ്റില്‍ തള്ളി, അമ്മ 18 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

01 April, 2024

കോട്ടയം: നവജാത ശിശുവിനെ കൊന്ന് കിണറ്റില്‍ തള്ളിയ അമ്മ 18 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. പൊന്‍കുന്നത്തിനു സമീപം ചിറക്കടവ് കടുക്കാമല വയലിപറമ്പില്‍ വീട്ടില്‍ ഓമന ആണ് അറസ്റ്റിലായത്. പൊന്‍കുന്നം പൊലീസാണ് ഇവരെ പിടികൂടിയത്.

2004ലാണ് ഓമന നവജാതശിശുവിനെ കൊന്നത്. മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി കടുക്കാമല ഭാഗത്തുള്ള പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ തള്ളി. പിന്നാലെ പൊലീസ് ഇവരെ അറസ്റ്റും ചെയ്തു. പിന്നീട് കോടതിയില്‍ നിന്നു ജാമ്യം ലഭിച്ച ശേഷം ഇവര്‍ 18 വര്‍ഷമായി ഒളിവിലായിരുന്നു. തമിഴ്‌നാട്, തിരുപ്പതി എന്നിവിടങ്ങളിലാണ് ഒളിവില്‍ കഴിഞ്ഞത്.

വിവിധ കേസുകളില്‍ കോടതിയില്‍ നിന്നു ജാമ്യത്തിലിറങ്ങിയ ഒളിവില്‍ കഴിയുന്നവരെ പിടികൂടാനായി ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഓമന കുടുങ്ങിയത്.


Comment

Editor Pics

Related News

നമ്മുടെ രാജ്യം മതേതരം, സര്‍ക്കാരും അങ്ങനെയാകണം: ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
മുതല ആക്രമിച്ച് 16കാരന്‍ മരിച്ചു
പുകവലി തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു
യുകെയില്‍ മലയാളി നഴ്‌സ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍