കോട്ടയം: നവജാത ശിശുവിനെ കൊന്ന് കിണറ്റില്‍ തള്ളിയ അമ്മ 18 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. പൊന്‍കുന്നത്തിനു സമീപം ചിറക്കടവ് കടുക്കാമല വയലിപറമ്പില്‍ വീട്ടില്‍ ഓമന ആണ് അറസ്റ്റിലായത്. പൊന്‍കുന്നം പൊലീസാണ് ഇവരെ പിടികൂടിയത്.
2004ലാണ് ഓമന നവജാതശിശുവിനെ കൊന്നത്. മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി കടുക്കാമല ഭാഗത്തുള്ള പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ തള്ളി. പിന്നാലെ പൊലീസ് ഇവരെ അറസ്റ്റും ചെയ്തു. പിന്നീട് കോടതിയില്‍ നിന്നു ജാമ്യം ലഭിച്ച ശേഷം ഇവര്‍ 18 വര്‍ഷമായി ഒളിവിലായിരുന്നു. തമിഴ്നാട്, തിരുപ്പതി എന്നിവിടങ്ങളിലാണ് ഒളിവില്‍ കഴിഞ്ഞത്.
വിവിധ കേസുകളില്‍ കോടതിയില്‍ നിന്നു ജാമ്യത്തിലിറങ്ങിയ ഒളിവില്‍ കഴിയുന്നവരെ പിടികൂടാനായി ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഓമന കുടുങ്ങിയത്.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment