നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി അതിജീവിത. ഹാഷ് വാല്യൂ മാറിയതിലൂടെ സ്വകാര്യത കോടതിയില്‍ പോലും നിഷേധിക്കപ്പെട്ടു. കോടതിയില്‍ നിന്ന് ദുരനുഭവം ഉണ്ടാകുമ്പോള്‍ തകരുന്നത് മുറിവേറ്റ മനുഷ്യരാണ്. സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്നാണ് വിശ്വസിക്കുന്നതെന്നും സാമൂഹിക മാധ്യമത്തിലെ കുറിപ്പില്‍ പറയുന്നു.
2017-ലെ നടിയെ ആക്രമിച്ച കേസിലെ അതിജീവിച്ചത, താന്‍ ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി ആക്സസ് ചെയ്തെന്ന് ആരോപിച്ച് കോടതിയുടെ നിരീക്ഷണത്തില്‍ സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അന്വേഷണത്തിനുള്ള അഭ്യര്‍ത്ഥനയ്ക്ക് പുറമെ, അനധികൃതമായി മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ മുമ്പ് അന്വേഷണം നടത്തിയ സെഷന്‍സ് ജഡ്ജിക്ക് വിവിധ വ്യക്തികള്‍ നല്കിയ മൊഴികളുടെ പകര്‍പ്പുകളും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്.
ജസ്റ്റിസ് കെ. ബാബു ഈ ആവശ്യം അംഗീകരിക്കുകയും അതിജീവിതക്ക് പകര്‍പ്പുകള്‍ കൈമാറാന്‍ സെഷന്‍സ് ജഡ്ജിയോട് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, പ്രത്യേക അന്വേഷണത്തിനുള്ള അപേക്ഷ പിന്നീട് പരിഗണിക്കും. 2017ല്‍ നടിയെ നിരവധി പേര് ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. ആക്രമണത്തിന്റെ ആസൂത്രകനായി നടന് ദിലീപിന്റെ പേരില്‍ ആരോപണം ഉയരുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment